Tuesday, September 22, 2009

മുത്തശ്ശിയും ഞാനും

മുത്തശ്ശിയും ഞാനും

കരിനീല മഷിയെഴുതി കാര്‍കൂന്തല്‍ പിന്നിയിട്ട്
കാവിലെ വേലയ്ക്കു രാവില്‍ നീ വന്നപ്പോള്‍
കാവിലെ ചെണ്ടതന്‍ താളങ്ങളുയരുമ്പോള്‍
കാതരേ നിന്നെ നോക്കി കാണികള്‍ നിന്നിടുന്നു


ആ നേത്ര ഗോളങ്ങലെല്ലാമുഴിയുമ്പോള്‍
ആരെയോ കാക്കുന്നു നിന്‍ നീലനേത്രങ്ങള്‍
ആല്‍ത്തറ തന്നിലിരുന്നു നീ നിശ്ചലം
ആരോ വരുമെന്ന വ്യാമോഹത്താല്‍

മാന്‍മിഴിയാളുടെ കരിമഷിയൊഴുകി
മായുന്നു കണ്ണീര്‍മുത്തുകളാല്‍
മുത്തശ്ശി വന്നു വിളിക്കുന്നു രാവിലെ
മുറ്റമടിക്കാന്‍ നേരമായി




പേരക്കിടാവിന്‍റെ മാനസം പേറുന്ന
പേരറിയാത്തൊരു നൊമ്പരത്തെ
ഉള്ളു തുറന്നു പുറത്തേയ്ക്കെടുക്കുവാന്‍
മുത്തശ്ശി വിളിക്കുന്നു സ്നേഹപൂര്‍വ്വം

ഒത്തിരി ഓണങ്ങള്‍ കണ്ടൊരാ മുത്തശ്ശി
ഓമനിച്ചീടുന്നു പേരകിടാവിനെ
ഓര്‍മ്മകള്‍ നെയ്യുന്ന വലയില്‍ നീ വീഴാതെ
ഓമനിച്ചീടുക മാനസത്തെ .....


ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil

No comments:

Post a Comment