Saturday, October 22, 2016

കാണാ ക്കിനാവുകള്‍



കല്ലായിപ്പുഴയിലെ കവിത പോലെ
കാണാക്കുയിലിന്‍റെ കുറുകല്‍ പോലെ
എന്നുള്ളിലെന്നും അലയടിയ്ക്കും
നിന്നനുരാഗത്തിന്‍ പാരിജാതം

സൂര്യനെ ചുറ്റും ഗ്രഹങ്ങള്‍ പോലെ
ഭൂമിയെ ചുറ്റുന്ന ചന്ദ്രന്‍ പോലെ
എന്‍റെ കനവിന്‍റെ ചക്കിനുള്ളില്‍
നീയെന്നുമെന്നും കറങ്ങീടുന്നു

തീരത്തിനവകാശം തിരകളെന്നും
പൗര്‍ണ്ണമിക്കവകാശം ചന്ദ്രനെന്നും
ഓളത്തിനവകാശം പുഴയ്ക്കു സ്വന്തം
കണ്മണിക്കവകാശം എനിക്കു സ്വന്തം

എന്നാളുമെന്നാളും നിന്നെ നോക്കി
ആയിരം സ്വപ്‌നങ്ങള്‍ കണ്ടിരുന്നു
നാളെയാ സ്വപ്‌നങ്ങള്‍ പൂവണിയും
നീളെ നീളെയാ നാളെയെന്നും

എങ്കിലും സ്വപ്നത്തിന്‍ ചിറകിലേറി
ഒരുപാടു ദൂരം ഞാന്‍ പോയിടുന്നു
നാള്‍ തോറും ആ ദൂരം കൂടിടുന്നു
സ്വപ്നത്തിനവകാശം എനിക്കു സ്വന്തം
സ്വപ്നത്തിനവകാശി ഞാന്‍ മാത്രം

ജോഷിപുലിക്കൂട്ടില്‍

copyright©joshypulikootil

മരണമെത്തുന്ന നേരം




എനിക്കാരുമില്ലാതെ പോയി 
ഞാനേകനായന്നു പോയി 
മരണത്തിൻ വിളി കേട്ടു ഞാനോ
മറുവാക്കു മിണ്ടാതെ പോയി 

മരവിച്ചു കിടക്കുന്ന നേരം 
മായ്ക്കുന്നു ലോകത്തിൻ മുന്നിൽ
എന്റെ വിയർപ്പിന്റെ ഗന്ധം
വാസനാ തൈലങ്ങൾ പൂശി 

പൂവിനെ സ്നേഹിച്ചയെന്നെ
പൂക്കളാൽ മൂടുന്നു നിങ്ങൾ 
പിരിയുന്നു ഞാനിന്നു ലോകം 
പൂക്കളാനിന്നെന്റെ തോഴർ 

ഞാനേകെനായിന്ന് പോകും നേര 
മെന്നോടു ചേർന്നവരെല്ലാം
എന്നെ പിരിയുന്ന നേരം 
തോരാതെ കണ്ണീരു വാർക്കും

മരണത്തിൻ മണിമഞ്ചമേറി
മണ്ണിലേക്കായ് ഞാൻ മടങ്ങും ,നേരം 
മൂകനായ്‌ യാത്ര പറയുന്നെരെന്നെ
മണ്ണിട്ടു നിങ്ങൾ മടങ്ങും 

ദിവസങ്ങൾ മുന്നോട്ടു നീങ്ങും നേരം 
ദു:ഖങ്ങൾ മറക്കുന്ന ലോകം 
ഇന്നിന്റെ തിരക്കിന്റെയുള്ളിൽ 
എന്നെ മറക്കുന്നു ലോകം 

ചുവരിലെ ചിത്രമായ്‌ മാറി
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ
മൂകനായ്‌ ഞാനപ്പോൾ ചൊല്ലും 
ഇന്നു ഞാൻ നാളെ നീ , സത്യം.


ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil