Sunday, December 20, 2009

വിശക്കുന്ന കാള




പകലന്തിയോളം പാടത്തുഴലുന്ന
ഉരുവിന്‍റെ വേദനയാരറിയാന്‍
അന്തിക്കു കിട്ടുന്ന പണത്തിന്‍റെ ചൂടില്‍
ആഞ്ഞടിക്കുന്നു ശങ്കരപ്പുലയന്‍

മുന്നിലായ് തൂക്കിയ വയ്ക്കോല് തിന്നാന്‍
മുന്നോട്ടു പോകുന്ന ഉരുവിന്‍റെ ഉത്സാഹം
അതുകണ്ടു ചിരിക്കുന്ന മര്‍ത്യന്‍റെ മാനസം
അടങ്ങാത്ത മോഹത്തിനലകളല്ലേ

ഒരു കോപ്പ കള്ളുമായ് അന്തിക്കു കൂരയില്‍
എത്തുന്നു ശങ്കരപ്പുലയനെന്നും
അതുവരെ പഞ്ഞം കിടന്നൊരാ ഉരു തന്‍റെ
വയറു നിറയ്ക്കുവാന്‍ അമറിടുന്നു

അമറുന്ന കാളയ്ക്കു മുന്നിലായ് വയ്ക്കോലും
കാടിയും തവിടും നല്‍കിയപ്പോള്‍
ആര്‍ത്തിയോടതു മോന്തികുടിക്കുന്ന ഉരുവിനെ
നോക്കിയിരുന്നു പോയ്‌ നാണിയപ്പോള്‍

തന്‍റെ കണവന്‍റെ പകലത്തെ കൂട്ടിനെ
നാണിയും നോക്കുന്നു പൊന്നുപോലെ
മക്കളില്ലാത്തൊരു ശങ്കരപ്പുലയന്‍റെ
മക്കളായ്‌ മാറിയാ ഉരുക്കളെന്നും
ജോഷി പുലികൂട്ടില്‍ copyright©joshypulikootil

Thursday, December 10, 2009

എന്‍റെ സുന്ദരി




എന്‍റെ സുന്ദരി


അമ്പോറ്റിപെണ്ണേ നിന്നെ
കാണാനോ എന്തൊരു ശേല്
കണ്ണേറൂ തട്ടാതല്ലേ
നിന്നെ ഞാന്‍ നോക്കണ പെണ്ണേ

മാനത്തെ ചന്ദ്രികയും
വിണ്ണിലെ പൂന്തിങ്കളും
നിന്‍ മുന്നിലൊന്നുമല്ലാ
പെണ്ണേ നീ ഒരുങ്ങി വന്നാല്‍

ആകാശം നിറയുന്ന
താരങ്ങള്‍ പോലെ പെണ്ണേ
മുല്ലപ്പൂ നിറഞ്ഞൂ നിന്നു
നിന്നുടെ കൂന്തലിലാകെ

സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍
അന്നു ഞാനെത്തിയപ്പോള്‍
നാണിച്ചു പെണ്ണേ നീയ്
കൈനഖം കടിയ്ക്കുന്നു
കണ്മഷി പടര്‍ന്നൊരു
കവിള്‍ത്തടം കണ്ടു ഞാന്
അറിയുന്നു പെണ്ണേ നിന്‍റെ
നെഞ്ചിലെ നൊമ്പരമെല്ലാം

മൂക്കുത്തിയിട്ടു നീയ്
വന്നിങ്ങു നിന്നപ്പോഴ്‌
മൂവന്തി പോലും പെണ്ണേ
മൂകയായ്‌ പോകുന്നല്ലോ

ഇക്കാലമത്രയും ഞാന്‍

കണ്ടൊരു സ്വപ്നങ്ങള്
തളിര്‍ക്കുന്നു പെണ്ണേ നിന്‍റെ
താമര താലിക്കുള്ളില്‍.

എന്നുടെ താലി നിന്‍റെ
കഴുത്തില് കെട്ടുമ്പോള്
കാണുന്നു പെണ്ണേ നിന്‍റെ
പുഞ്ചിരി കവിള്‍ത്തടത്തില്‍

അമ്പോറ്റിപെണ്ണേ നിന്നെ
കാണാനോ എന്തൊരു ശേല്
കണ്ണേറൂ തട്ടാതല്ലേ
നിന്നെ ഞാന്‍ നോക്കണ പെണ്ണേ
.....

ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil




Tuesday, December 1, 2009

പ്രവാസിയുടെ മനസ്സ്


പ്രവാസിയുടെ മനസ്സ്

കണ്മണി നീയെന്നെയിന്നു
കാത്തിരുന്നു മുഷിഞ്ഞുവോ
കാലവര്‍ഷമേഘം പോലെ
കണ്മണി ഞാനോടിയെത്തി

ഓടിയെത്തും എന്‍റെമുമ്പില്‍
ഓമലാളിന്‍ രൂപമല്ലേ
ഓടിവന്നു തുറക്കുന്നു
ചന്ദനത്തില്‍ തീര്‍ത്ത വാതില്‍

പൊന്നില്‍ കുളിച്ചു നില്‍ക്കും
പ്രിയതമേ നിന്‍റെ രൂപം
മാനത്തെ അമ്പിളി പോല്‍
മനതാരില്‍ തെളിഞ്ഞു നിന്നു

മൈലാഞ്ചിയിട്ടു നീയ്
മണവാട്ടിയായ നേരം
അറിയാതെ നിറഞ്ഞല്ലോ
അമ്മതന്‍ മിഴിയന്ന്

വാഴ്വു പിടിച്ചീടുന്ന
അമ്മതന്‍ നൊമ്പരം ഞാന്‍
അറിഞ്ഞല്ലോ അന്നേരം നീ
ആകാശത്തുയര്‍ന്നപ്പോള്‍

ഓടിയെത്തും എന്നെയിന്നു
ഓടി വന്നു പുണര്‍ന്നപ്പോള്‍
ഓമലേ ഞാന്‍ മറക്കുന്നു
ഓര്‍മ്മയിലെ ദു:ഖമെല്ലാം

ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil