Friday, February 16, 2018

തളിരിട്ട സ്വപ്നങ്ങൾ


കുളിർ തൂകി നിന്നൊരാ ധനുമാസത്തിൽ
കരളിൻ്റെയുള്ളിൽ നീ പറന്നിറങ്ങി 
തളിരിട്ട സ്വപ്‌നങ്ങൾ താരാട്ടു പാടി നീ
കരളിൻ്റെയുള്ളം പകുത്തെടുത്തു
ജാലകമീതെയാ താരകങ്ങൾ
ആലോലമാകാറ്റിൽ ഉലഞ്ഞിരുന്നോ
മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം
അന്നാദ്യമായി ഞാൻ വെറുത്തുവല്ലോ

ആ രാവുതീരാതിരിക്കുവാനായി
ആരതി നേർന്നു നീ യോർമ്മയില്ലേ
അമ്പലപ്പറമ്പിലെ ശംഖോലിയിൽ
അന്നു നാം ഞെട്ടിയെണീറ്റുവല്ലോ
ആലിലത്താലിയും സിന്ദൂരവും
ആ മന്ദഹാസവും നിർവൃതിയും
ഓരോ തനുവിലും കുളിരേകി നീ
ഈറനുടുത്തന്നു ചേർന്നു നിന്നു

ജോഷി പുലിക്കൂട്ടിൽ
copyright©joshypulikootil

1 comment:

  1. ആലിലത്താലിയും സിന്ദൂരവും
    ആ മന്ദഹാസവും നിർവൃതിയും
    ഓരോ തനുവിലും കുളിരേകി നീ
    ഈറനുടുത്തന്നു ചേർന്നു നിന്നു ...

    ReplyDelete